കൊല്‌ളൂര്‍ ക്ഷേത്രത്തില്‍
തിരിച്ചെത്തിയപേ്പാള്‍,
അവിടം
ജനനിബഡമായിരുന്നു.
വിശേഷ
ദിവസങ്ങളിലൊഴികെ
ഈ തിരക്ക്
പതിവില്‌ളാത്തതാണ്.
കാരണം
തിരക്കിയപേ്പാള്‍
അതിശയമായി,
ഗാനഗന്ധര്‍വ്വന്‍
യേശുദാസ്
വന്നിരിക്കുന്നു. കഴിഞ്ഞ
രണ്ട് പതിറ്റാണ്ടുകളായി
യേശുദാസ് കൊല്‌ളൂര്‍
മൂകാംബികയുടെ
സന്നിധിയിലാണ് ജന്മദിനം
ആഘോഷിക്കുന്നത്.
ഇത്തവണ മറ്റൊരു
വിശേഷം കൂടിയുണ്ട്.
ചലച്ചിത്ര ഗാനരംഗത്ത്
അമ്പത് വര്‍ഷം
തികച്ചതിന് ശേഷമുള്ള
ജന്മദിനമാണ്.
യേശുദാസും
കുടുംബാംഗങ്ങളും ഗുരു
വി. ദക്ഷിണാമൂര്‍ത്തിയും
സന്തതസഹചാരിയായ
കാഞ്ഞങ്ങാട്
രാമചന്ദ്രനും നൂറ്
കണക്കിന്
ആരാധകരുമെല്‌ളാം
ചേര്‍ന്ന് ക്ഷേത്രസന്നിധി
സംഗീതസാന്ദ്രമാക്കി.
സരസ്വതി മണ്ഡപത്തില്‍
യേശുദാസിനെക്കൊണ്ട്
ഹരിശ്രീ കുറിക്കാന്‍
കുരുന്നുകളെയും കൊണ്ട്
അച്ഛനമ്മമാര്‍
തിരക്കുകൂട്ടി.