ചമ്പതാളം

 

ഗഗനചരമൂഢരേ ! ഗന്ധർവ്വകീടരേ!
ഗമനമിതുവിരവിനൊടുപിഫലതരമാക്കുവൻ
വിരുതുകളിതൊക്കവേ വിരതതരമാക്കുവൻ
വരികയുധിപൊരുവതിനു പെരികമദശീലരേ!

 

കുരുകുലമഹീശരോടരുതരുതുസാഹസം
കരികളൊടുപൊരുവതിനു കുറുനരികൾപോരുമോ ?
ഹരിതനയനർജ്ജുനൻ പരിശമിതദുർജ്ജനൻ
പരുഷതരശരനികരനിരകൾ ചൊരിയും വിധൗ
ത്ധടിതിപൊടിഭസ്മമാം കുടിലകുലമൊക്കവേ
പടപൊരുകിലുടലുടയമുടവുമുടനേവരും
പടയിലധികാദരൻ പടുമതി വൃകോദരൻ
കഠിനതരഗദയുടയ കരുമനകൾകൊണ്ടുടൻ
അടിതുടരുമാഹവേ പൊടിയുമുടനാകവേ
അടിമുടികളഖിലമപിതിലതുലിതമായ് വരും
ഇത്ഥംപറഞ്ഞുകൊണ്ടു യുദ്ധംതുടങ്ങിപാർത്ഥൻ
ഊർദ്ധ്വപ്രദേശങ്ങളിൽ കൂർത്തുള്ള സായകങ്ങൾ
ചേർത്തുപ്രയോഗിച്ചതു നേർത്തുപോകാതെകൊണ്ടു
കോർത്തു ഗന്ധർവ്വന്മാർക്കു പാർത്തുകൂടാതെയാക്കി
ത്തീർത്തു വിജയനിനി ധൂർത്തു ഫലിക്കയില്ലെ-
ന്നോർത്തു ചിത്രസേനനുമാർത്തുവിളിച്ചടുത്തു.
മാരികണക്കേ വീരന്മാരിലസ്ത്രങ്ങളങ്ങു
വാരിച്ചൊരിഞ്ഞു വ്യോമചാരി ഗന്ധർവ്വരാജൻ
പോരിലുടനേ വല വൈരിതനയനപ്പോൾ
ഭൂരിശസ്ത്രങ്ങൾ കൊണ്ടു ദുരീകരിച്ചു സർവ്വം.
ദിവ്യൻ പലവിധത്തിൽ ദിവ്യശാസ്ത്രം പ്രയോഗിച്ചു
സവ്യസാചിതാനതു സർവ്വം തടുത്തുനിന്നു.
വമ്പുള്ളർജ്ജുനനുടെ യമ്പുതടുപ്പാനും ത-
രിമ്പുശക്തിയില്ലാഞ്ഞ കമ്പം തുടങ്ങി ദിവ്യൻ
വിട്ടുപോവാനും വഴി കിട്ടുന്നതില്ലാ പട-
വെട്ടുവതിനു പുനരൊട്ടുമെളുതുമല്ല.

 

പെട്ടെന്നു നാമിവിടെപ്പെട്ടുപോമെന്നുറച്ചു
കൊട്ടും ഘോഷവും നിർത്തിയൊട്ടും താമസിയാതെ
തേരും പടയും നൂറ്റുപേരും താനും ഭൂമിയിൽ
ചേരുവാൻ വന്നിറങ്ങി ചാരുഗന്ധർവ്വരാജൻ.
മാരുതാന്തമജനതു നേരം പറഞ്ഞു