നേരും മറച്ചു
ചിലതൊന്നൊടുരച്ചു
തഞ്ച-മീറുന്നുണിച്ചിരി തിരിച്ചു
ചതിച്ചുകൊൾവാൻചേരുംചൊടിച്ചുടനെയാ
ങ്ങളമാർകളേഴു-പേരും പിടിച്ചു
പൊടികാച്ചണമെന്നുവെച്ച്
.        46
തേടിത്തരത്തിൽ
വരുമാങ്ങളമാരുമിത്തെ-മ്മാടിത്തരത്തിനുടെ
കൂലി കിടയ്‌ക്കുമെന്നാൽഓടിത്തിരിക്കുകവർ
നിങ്ങടെ വീട്ടിലുള്ളോ-രോടിത്തിരക്കു
കനിവുള്ളവരല്ലയല്ലോ.
47

പേയായിതിത്ര
പകയുള്ളവരോടടുത്തു‌-പോയാലതെത്ര
തകരാറ്റിയാവതല്ലേ ?പോയാലുമിത്തിരിയുമി
ങ്ങു മടിച്ചുനിന്നു-പോയലിനിത്തിരിയുമാ
ങ്ങളമാരു കൊല്ലും.
48
എന്നോതി നാണ, മഴ,
ലുൾക്കൊതി, പേടി,
മുമ്പാ-യൊന്നോതിരക്കുമിവയൊ
ക്കെയുമുള്ളിലാർന്ന്നിന്നോരിളം‌കുയിൽമൊഴി
യ്‌ക്കകതാർകൊടുത്തി-ട്ടന്നോതിനാനവളൊടൊന്നു
ചിരിച്ചു കോമൻ:
49
‘തേടിക്കയർത്തു
പടയിൽപ്പലർ
കൂടിവന്നാൽകൂടക്കരുത്തുടയ കയ്യിതു
കൂസുകില്ലമോടിക്കുവേണ്ടിയരവാളി
തെടുത്തതല്ലപേടിക്കവേണ്ട
പിടമാൻമിഴി,
തെല്ലുപോലും.
50