രാവായനേരമവൾ
മേവുകത്തിനുള്ളോ-രാവാതിലിന്നുടയ
പൂട്ടൊരുവൻ തുറന്നുകൈവാളെടുത്തരികിൽ
വെച്ചവൾ
വേണ്ടിവന്നാൽചാവാനുറച്ചു കരൾ
കോമനിലാക്കി വാണു.
91
നില്ലെന്നു കൂടെ
വരുവോരെ വളപ്പിൽ
നിർത്തിമെല്ലെന്നു വാതിലു
തുറന്നുടനേ മരയ്‌ക്കാർകില്ലെന്നിയേ
കണയുമായണയുന്നൊര
പ്പൂ-വില്ലന്നുനല്ലടിമയായ്
മുറിയിൽക്കടന്നു.
92
മാലാമലർക്കണകളാലുള
വായതാറ്റാൻമേലാതെ
മാപ്പിളയുണ്ണിയൊടൊട്ടടു
ത്തു’പാലാട്ടു കോമനുടെ
പെണ്ണിവളെന്നു പുത്തൻ-പാലായടഞ്ഞമൊഴിയാളു
മുരച്ചണീറ്റു.        93
‘പാരിൽപ്പെരുത്തു
പുകഴാർന്നൊരു
കോമനെന്റെപേരിൽപ്പെടുന്ന
കനിവേതുമറിഞ്ഞിടാതെആരിപ്പൊഴിങ്ങണവതി
ങ്ങിനെ കോമനോടുകേറിപ്പടിക്കുകിലവൻ‌തല
കൊയ്‌തെടുക്കും.
94
നിൽക്കായ്‌ക പോര
പുറകോട്ടിനി മാപ്പിളേ!
നീവെയ്‌ക്കായ്‌ക
കാലൊരടിപോലുമടുത്തി
ടേണ്ടഇക്കാണുമെന്നുടയവാളി
നു തീനു നൽകാൻനോക്കായ്‌ക’യെന്നുമവൾ
വാളുമുലച്ചുരച്ചു.
95