എന്നും പറഞ്ഞവൾ
കിഴിഞ്ഞവിടെക്കഴിഞ്ഞ-തൊന്നും വിടാതെ
വഴിപോലറിയിച്ചു
പിന്നെകൊന്നുള്ള മാപ്പിളയെ
നോക്കുകയെന്നുമോതി-ത്തന്നുള്ളിലൊട്ടിടയിളക്ക
മിയന്നു നിന്നു.
111
തങ്ങൾക്കു പറ്റിയൊരു
തെറ്റതിനാലെഴും മാൽപെങ്ങൾക്കു മാറ്റിയൊരു
കോമനെ നോക്കിയപ്പോൾ’ഞങ്ങൾക്കി നന്‌മയിതു
ചെയ്തതിനെന്തു കോമ!നിങ്ങൾക്കു
ചെയ്‌വതിനി’യെന്നവരൊ
ക്കെ യോതി.
112

പണ്ടേപെടുന്നൊരു
പിണക്കമിതൊക്കെ
നീക്കി-ക്കൊണ്ടേറീടും
തെളിവിയിന്നിനി നമ്മൾ
തമ്മിൽരണ്ടെന്നുതന്നെ
കരുതാത്തൊരുമട്ടുടുപ്പമുണ്ടെന്നുതാൻ വരണം’
എന്നു പറഞ്ഞു കോമൻ.
113
‘ഇപ്പെണ്ണിലേറെ
വഷളത്തമണച്ചുവെന്നോർ
-ത്തിപ്പെട്ട
മാപ്പിളയിലേറിയൊരീറ
യോടെഇപ്പാടിവന്റെ
തറവാടുടനേ കുളംകോ-രിപ്പാനൊരുങ്ങലൊടിറ
ങ്ങിയതാണു ഞങ്ങൾ.
114
ഇങ്ങായവാറു
വലുതായിടുമൊച്ച കേട്ടി-തെങ്ങാരു ചെയ്ത
തകരാറതറിഞ്ഞുകൊൾ
വാൻമങ്ങാതെയീവഴിതിരിഞ്ഞു
തിരിഞ്ഞു വന്നേൻചങ്ങാതി ചെയ്ത
തുണകൊണ്ടു തെളിഞ്ഞു
ഞങ്ങൾ.        115