കാലകറ്റിയാല്‍ വായ തുറക്കും-  കത്രിക.

കാട്ടില്‍ തേന്‍ക്കുടം തൂങ്ങിത്തൂങ്ങി-  നാരങ്ങ.

കാട്ടിലെ കൊട്ടാരത്തില്‍ തേന്‍മഴ-  തേനീച്ചക്കൂട്.

കാട്ടിലമ്മയ്ക്കു തലയില്‍ ഗര്‍ഭം-  പന.

കാട്ടിലിറ്റിറ്റു ചോര-  മഞ്ചാടിക്കുരു.

കാട്ടിലെ പയ്യന്‍ എന്നെ കണ്ടാല്‍ സ്തുതി പറയും  -തൊട്ടാവാടി.

കാട്ടില്‍ചെന്ന് കിരുകിരുക്കും, വീട്ടില്‍ ചെന്ന് മയങ്ങും-  വെട്ടുകത്തി.

കാട്ടുചേന പൂത്തതും കരിമുരിക്ക് ഇരുണ്ടതും ഏകലവ്യന്‍ എയ്തതും അര്‍ജ്ജുനന്‍ തടുത്തതും-  നിലാവ്, ഇരുട്ട’, മഴ, കുട.

കാതുള്ള ഒരമ്മയ്ക്ക് നാലു മുല-  ചരക്ക്.

കായ്ക്കയും പൂക്കയും ചെയ്യും മരം, കാക്കയ്ക്കിരിക്കാന്‍ സ്ഥലമില്ലാ മരം-  നെല്‍ച്ചെടി.

കായ്ക്കാത്ത പൂക്കാത്ത മരത്തില്‍ കയറാന്‍ ചെന്നപ്പോള്‍ മരം കാണാനില്ല-  പുക.

കായ്ക്കില്ല, പൂക്കില്ല, കടയ്ക്കു ചെന്നപ്പോള്‍ ചിലപ്പം പെറുക്കി തിന്നാന്‍ കിട്ടും-  ഉരല്‍.

കിഴക്കേ പുറത്ത് വാഴവെച്ചു, പടിഞ്ഞാറെ പുറത്ത് കുലവെട്ടി-  സൂര്യന്‍.

കിടന്നാല്‍ നെഞ്ചിനു മീതെ, നടന്നാല്‍ തലയ്ക്കു മീതെ-  ആകാശം.

കിട്ടാന്‍ വിഷമം കളയാന്‍ എളുപ്പം-  സല്‍പ്പേര്.

കിഴക്കനൊരു കനകറാണി പുറത്തു കുടം ചൂടി-  സൂര്യോദയം.

കിഴക്കു കിഴക്കൊരു കരിമ്പാറപ്പുറത്ത് ആയിരം കിളി ചിലച്ചിറങ്ങി-  ആനപ്പുറത്തു ചങ്ങലയിടുക.

കുണ്ടന്‍കുളത്തിലെ വെള്ളം വറ്റി, കണ്ടന്‍ പൈങ്കിളി ചത്തുപോയി-  നിലവിളക്ക്.

കുത്തിയാല്‍ മുളയ്ക്കില്ല വേലിയില്‍ പടരും-  ചിതല്‍.

കുളിക്കാന്‍ പോകുമ്പോള്‍ കുഴഞ്ഞ് കുഴഞ്ഞ്, കുളിച്ചു വരുമ്പോള്‍ നിവര്‍ന്ന് നിവര്‍ന്ന്-  പപ്പടം.

കുളിച്ചു വരുമ്പോള്‍ മേലാകെ ചൊറി-  പപ്പടം.

കുശവന്റെ വയറ്റില്‍ ആശാരി പെണ്ണിന്റെ നാടോടിനൃത്തം-  തൈരുകടയുന്നത്.

കുളിച്ചു വരുമ്പോള്‍ മെയ്യില്‍ പുളകം-  പപ്പടം.

കുത്തു കാളയ്ക്ക് രണ്ടുണ്ട് വാല്-  സൂചിയും നൂലും.