പുറത്തു കയറി കൊമ്പില്‍ പിടിച്ച് ഒന്നു ചവുട്ടിയപ്പോള്‍ ഓടെടാ ഓട്ടം-ബൈക്ക് ഓടിക്കുന്നത്.

പുറത്തു ആര്‍ട്ടുഗ്യാലറി, അകത്തഗ്നികുണ്ഡം-തീപ്പെട്ടി.

പുറത്തുവരു തൊപ്പിക്കാരെല്ലാം തലതല്ലിച്ചാകും-തീപ്പെട്ടിക്കൊള്ളി.

പുറത്തു പാറ, അകത്തു വെള്ളം, വായില്‍ തീ-ചിമ്മിനിവിളക്ക്.

പുറത്തു കയറ്റി കൊണ്ടു നടക്കും, തോളില്‍ തൂക്കി തല്ലി കരയിക്കും-ചെണ്ട.

പുറം മുള്ളുവേലി അകം വള്ളിവേലി, അതിനകത്തു സ്വര്‍ണക്കൂട്, അതിനകത്തൊറ്റക്കണ്ണന്‍-ചക്ക.

പുറം പച്ചക്കുഴല്‍, അകം വെള്ളത്തകിട്-മുള.

പുറം പൊന്തം പൊന്തം, അതിനുള്ളില്‍ പൊന്നിന്‍ തകിട്, അതിനുള്ളില്‍ വെള്ളിത്തകിട്, അതിനുള്ളില്‍ വെള്ളക്കെട്ട്-തേങ്ങ.

പുറം പൊന്തം, അകം എല്ലും തോലും-ഓലപ്പുര.

പുറം മുഴുവന്‍ മുള്ളുണ്ട് ചക്കയല്ല, ഉടച്ചാല്‍ വെളുത്തിരിക്കും തേങ്ങയല്ല, ആട്ടിയാല്‍ എണ്ണ കിട്ടും എള്ളല്ല-ആവണക്കിന്‍കായ്.

പുറം പൊന്തം പൊന്തം,തലയില്‍ ചട്ടിതൊപ്പി-വൈക്കോല്‍ത്തുറു.

പുഴയില്‍ക്കൂടി ഒരു മരക്കലം ഒഴുകിപ്പോയി-മത്തങ്ങ.

പുളിയില പോലൊരു വസ്തു ഇടിയേറ്റിടിയേറ്റിങ്ങനെയായി-അവില്‍.

പുളിയില പോലെ കുറിയൊരു വസ്തു തേങ്ങയും ചക്കരയും കൂട്ടിതിന്നാന്‍ ബഹുരസം-അവില്‍.

പൂജാരികള്‍ക്ക് മാത്രമറിയാവു അഞ്ജലി-പുഷ്പാഞ്ജലി

പൂക്കാത്ത, കായ്ക്കാത്ത കാടിന്റെ നിറം മാറുന്നു-തലമുടി.

പൂട്ടാന്‍ പണിയില്ലാ തുറക്കാന്‍ കരുവാന്‍ കുട്ടന്‍ വിചാരിച്ചാലും സാധ്യമല്ല-തൊട്ടാവാടി.

പൂച്ച തൊടാത്ത ഇറച്ചിക്കഷണം-തീക്കനല്‍.

പൂവുണ്ട് കായില്ല, നാവുണ്ട് പല്ലില്ലാ, കാലുണ്ട് കയ്യില്ല, വാലുണ്ട് വാനരനല്ല-പൂവന്‍കോഴി.

പെട്ടി പെട്ടകം മുരിക്കിന്‍പ്പെട്ടകം, പെട്ടിതുറക്കുമ്പോള്‍ കസ്തൂരിഗന്ധം-ചക്കപ്പഴം മുറിക്കുന്നത്.

പെട്ടിപോലുള്ള അമ്മയ്ക്ക് കുറ്റിപോലുള്ള നൂറു മക്കള്‍-തീപ്പെട്ടി.

പെരുവഴിയിലുണ്ടൊരു വട്ടമുറം, എടുത്തിട്ടും എടുത്തിട്ടും കിട്ടുന്നില്ല-ആന ചവിട്ടി.

പൊക്കിളില്‍ തൊട്ടാല്‍ മിഴി തുറക്കും-ടോര്‍ച്ച്.