മുറ്റത്തെ വട്ടചെമ്പ് ആരെക്കൊണ്ടും മാറ്റാന്‍ പറ്റില്ല-കിണര്‍.

മുറ്റത്തു നില്‍ക്കുന്ന മണിക്കുട്ടനായയ്ക്ക് മുപ്പത്തിരണ്ട് മണിത്തുടല്-വാഴക്കുല.

മുറ്റത്തൊരമ്മ വിമാനം കണ്ടപ്പോള്‍ മക്കളെ മാറിലൊളിപ്പിച്ചു-കോഴിയും കുഞ്ഞും.

മുറ്റത്തു നില്‍ക്കും സുന്ദരക്കുട്ടന്‍ പിള്ളേരെ കരയിക്കും-കാന്താരിമുളക്.

മുറ്റത്തു നില്‍ക്കും കുഞ്ഞന്‍, തൊട്ടാലുറങ്ങും-തൊട്ടാവാടി.

മുറ്റത്തെ തൈമാവിന്‍ കൊമ്പില്‍ കുറുവടിയോടി കളിക്കുന്നു-അണ്ണാന്‍.

മുറ്റത്തെ പച്ചില കൊട്ടാരത്തില്‍ പത്തായിരം കാവല്‍ക്കാര്‍-പുളിയുറുമ്പന്‍ കൂട്.
മുറ്റത്തെ മുള്ളന്‍ കായ ചന്തയ്ക്കു പോയി-കയ്പക്ക.

മുറ്റത്തെ ചട്ടിത്തലയന്‍ ചന്തയ്ക്കു പോയി.

മുറ്റത്ത് അതാ നില്‍ക്കുന്നു ഒരു കൊച്ച ചാരം-കുമ്പളങ്ങ.

മുറ്റത്തൊരു കാള കയറില്‍ കുരുങ്ങി കിടക്കുന്നു-മത്തങ്ങ.

മുറ്റത്തെ കിണറ്റിലൊരു വെള്ളിക്കിണ്ണം എടുത്തു തന്നാല്‍ ആയിരം പൊന്‍പണം സമ്മാനം-കിണറ്റിലെ വെള്ളത്തിലുള്ള ചന്ദ്രന്റെ പൊന്‍ക്കിണ്ണം.

മുകളില്‍ കാട്, നടുവില്‍ തൂണ്, അടിയില്‍ ഉരുളി-ചേന.

മുക്കണ്ണന്‍ ചന്തയ്ക്കു പോയി-തേങ്ങ.

മുക്കണ്ണനാണ്, മുക്കണ്ണനല്ല-തേങ്ങ.

മുക്കറിക്ക് മൂന്നു കണ്ണ്, മൊയിലാര്‍ക്കു രണ്ടുകണ്ണ് കൂടെ പോന്നവന് ഒറ്റക്കണ്ണ്-തേങ്ങ.

മുഖമില്ലാത്തപ്പൂപ്പന്റെ താടി പറന്ന് പറന്ന്-അപ്പൂപ്പന്‍താടി.

മുങ്ങിക്കുളിച്ചു വന്നപ്പോള്‍ മേലാകെ വസൂരി-പപ്പടം.

മുങ്ങിക്കുളിച്ചു വന്നപ്പോള്‍ കിരുകിരുപ്പ്-പപ്പടം.

മുക്ര കാളയ്ക്ക് മുപ്പത്തിരണ്ട് മുടി കയറ്-ചെണ്ട.

മുട്ടിനു മുട്ടിനു വളയിട്ടിട്ടുള്ള ഒരു പച്ച സുന്ദരി മാനം നോക്കി നില്‍ക്കുന്നു-മുള.

മുട്ടോളം താണ് കുട ചൂടി നില്‍ക്കുന്നു-ചേന.

മുട്ടയിടും, ചട്ട കയറ്റും, മൂന്നുമാസം അടയെടുക്കും പാമ്പല്ല-പനന്തേങ്ങ.

മുത്തന്‍ മൂരിയെ പൂട്ടില്ല, പൊട്ടക്കുളം വറ്റില്ല, ചെറ്റപ്പുര മേയില്ല-ആന, കടല്‍, ആകാശം.

മുതുവന്‍ കോണി, മലയെന്നൊരു മലക്കടുക്കപ്പാതാളമെന്നൊരു പാതാളം-മുതുക് ,വയര്‍.

മുതുകത്തു മുള്ളന്‍ ചന്തയ്ക്കു പോയി-കയ്പക്ക.