ഇത്തിരിയുള്ളൊരു കരിമുട്ട, ഉരുണ്ടുരുണ്ടൊരു കരിമുട്ട, കുട്ട്യോളെ കരയിക്കും കരിമുട്ട—കുരുമുളക്.

ഇത്തിരിയുള്ളൊരു നെല്ലാണ്ടി വയറുകീറി ചത്താണ്ടി-നെല്ലുപുഴുങ്ങുക.

ഇത്തിരിയുള്ളൊരു ചൂടന്‍ പഴം തിന്നാന്‍ ആയിരം പൊന്‍പണം സമ്മാനം-തീക്കട്ട.

ഇത്തിലൊന്ന് കൊണ്ടകം നിറഞ്ഞു- വിളക്ക്.

ഇന്നാള്‍ കണ്ട തേങ്ങാപ്പൂള്, ഇേന്നയ്‌ക്കൊരു തേങ്ങാപ്പൂളായി- ചന്ദ്രന്‍.

ഇപ്പോള്‍ കണ്ട വട്ടക്കണ്ണാടി, ഇന്നേയ്‌ക്കൊരു വെള്ളിത്തളികയായി-ചന്ദ്രന്‍.

ഇപ്പോള്‍ കുത്തിയ പുത്തന്‍ കിണറ്റില്‍ പത്തഞ്ഞൂറ് വെളളപ്പരല്‍- അരി തിളയ്ക്കുന്നത്.

ഇപ്പോള്‍ പണിത പുത്തന്‍പുരയ്ക്ക് പത്തഞ്ഞൂറ് കിളിവാതില്‍-തേനീച്ചക്കൂട്.

ഇറയ്ക്കാത്ത കിണറ്, മേയാത്തപ്പന്തല്‍, തൂക്കാത്ത മുറ്റം- കടല്‍, ആകാശം, കടല്‍തീരം.

ഇഴഞ്ഞിഴഞ്ഞു പോകുന്ന പടമുള്ള രാജാവിന്റെ പേര് പറയാത്തവര്‍ക്ക് ആയിരം കടം –മൂര്‍ഖന്‍ പാമ്പ്.

ഇമ്മിണിക്കുന്നി കണ്ണെഴുതി- കുന്നിക്കുരു.

ഇരുട്ടു കാട്ടില്‍ കുരുട്ടുപിന്‍-പേന്‍.

ഇരുട്ടു പുരയില്‍ കുട്ട്യാന- പത്തായം.

ഇരു തലയും നേര്‍ത്ത്, നടന്നു വീര്‍ത്ത്, കിണ്ണം കിണ്ണം കിണകിണ്ണം- മദ്ദളം.

ഇരുമ്പു പെട്ടിയില്‍ വെള്ളിക്കട്ടി- മാങ്ങയണ്ടി.

ഇരുവശം കാട്, നടുവില്‍ പാത-പകുത്തിട്ട മുടി.

ഇരുവരി മുല്ലപ്പൂക്കള്‍-പല്ല്.

ഇല കത്തിപോലെ, കായ കളിക്കുടുക്കപോലെ -മാവ.

ഇല കാരക, പൂ ചന്ന, കായ് കച്ച പിച്ച -കയ്പക്ക.

ഇല പായ പോലെ തടി തൂണു പോലെ- വാഴ.

ഇല നുള്ളി കുഴിച്ചിട്ടു, കുഴി നിറയെ മുട്ടയിട്ടു- കൂര്‍ക്ക.

ഇലയില്ലാത്ത വള്ളിയില്‍ വെളിച്ചം തരും കായ -ഇലക്ട്രിക് ബള്‍ബ്.

ഇലയില്ല, പൂവില്ല, കായില്ല കരിവള്ളി –തലമുടി.