പാല്‍കടലില്‍ ഞാവല്‍പ്പഴം-കണ്ണ്.

പാല്‍പ്പുഴയില്‍ കരിമീന്‍-കണ്ണ്.

പാടുന്നുണ്ട്, പറക്കുന്നുണ്ട്, തട്ടുന്നുണ്ട്, തലോടുന്നുണ്ട്, കാണാന്‍ പറ്റുന്നില്ല-കാറ്റ്.

പാടെ പോകുന്ന മുട്ടന്‍കാളയ്ക്ക് മുപ്പത്തിരണ്ട് മുടിക്കയറ്-ചെണ്ട.

പാല്‍പ്പുരയില്‍ കരിമീന്‍-കണ്ണ്.

പാല്‍ക്കിണ്ണത്തില്‍ പളങ്കുമണി-കണ്ണ്.

പായാനും കോട്ട, പാര്‍ക്കാനും കോട്ടയിതാര്‍ക്കാണൊര്‍ക്കാനുമോതാമോ?-ചിതല്‍.

പാറപ്പുറത്തൊരു ഓന്തിരിക്കുന്നു-മൂക്ക്.

പിടിച്ചാല്‍ ഒരു പിടി, അരിഞ്ഞാല്‍ ഒരു മുറം-ചീര.

പിടിച്ചാല്‍ ഒരു പിടി, നുള്ളിയാല്‍ ഒരു മുറം-മുരിങ്ങയില.

പിടിച്ചാല്‍ ഒരു പിടി, ഇട്ടാല്‍ പാതാളത്തില്‍ച്ചെന്നായിരം പേരെ പിടിക്കും-വല.

പിന്നാലെ വന്നവന്‍ മുന്നാലെ പോയി, കൂടെ കിടന്നവന്‍ വേഷം മാറി, കാട്ടില്‍ കിടവന്‍ കൂട്ടായി വന്നു, ദൂരത്തിലുള്ളവന്‍ ചാരത്തു വന്നു-പല്ല്.

പിരിയാത്ത കയറ്-പാമ്പ്.

പിരിയാത്ത പാല്‍-റബ്ബര്‍ പാല്‍.

പുല്ലു തിന്നും, വെള്ളം കുടിക്കും, കൂട്ടിലടയ്ക്കാം കാട്ടമില്ല-കത്തി.

പുഞ്ചപാടത്തെ വെള്ളം വറ്റി പഞ്ചവര്‍ണക്കിളി ചത്തും പോയി-നിലവിളക്കിലെ എണ്ണ വറ്റി തിരി അണഞ്ഞു.

പുത്തന്‍ കലത്തില്‍ ഒരു പിടി അവല്‍-ചിതല്‍.

പുറത്തു ചോര അകത്തിറച്ചി-ചിതല്‍.

പുറത്തിരുന്ന് അകത്തേയ്ക്കു കാലു നീട്ടി-മൂക്കുത്തി.