മാനത്തൊരു തുമ്പക്കൊട്ട-നക്ഷത്രങ്ങള്‍.

മാനം മൂടും വീശുമുറം-കപോള.

മാനത്തെത്തും പെരിയ തോട്ടി- കണ്ണ്.

മാനത്തെ മുട്ടയ്ക്കു പിടിക്കാന്‍ ഞെട്ടില്ല-ചന്ദ്രന്‍.

മാനത്തു കൃഷി, അരക്കെട്ടില്‍ കറ്റ-കള്ളു ചെത്തി അരയില്‍ തൂക്കുക.

മാനത്തു മന്നന്‍, കാറ്റാടി മന്നന്‍, നൂറ്റിക്കുഴമ്പന്‍, അല്ലാത്തൊരുത്തന്‍-വെറ്റില,അടയ്ക്ക,ചുണ്ണാമ്പ്, പുകയില.

മാനത്തെ ഭഗവതിയുടെ പടയിറക്കം-കടന്നല്‍.

മാനം വളഞ്ഞ വളവിനകത്ത് നേരം തെളിഞ്ഞ തെളിവിനകത്ത്, മേല്‍പോട്ടു കായ് തുടങ്ങി നില്‍ക്കുന്ന മരം-എള്ള്.

മാനത്തെ അങ്കത്തിന് ഭൂമിദേവി പിടിച്ച പരിച-കൂണ്‍.

മാനത്തെ ഭഗവതിയുടെ കൊട്ടാരത്തിനു ആയിരം തേനറകള്‍-തേനീച്ചക്കൂട്.

മാനത്തെ മണികണ്ഠന്‍ കാള മുക്രയിട്ടപ്പോള്‍ വെളുമ്പിപ്പശു പ്രസവിച്ചു- ഇടിവെട്ടി കൂണ്‍ മുളച്ചു.

മാനത്തുനിന്ന് നിലത്തിറങ്ങി, ചില കുത്തു കുത്തി, ചില നാരുകെട്ടി, ചില കോലു കെട്ടി നീക്കിവെച്ചു-പാളകുത്തുക.

മിണ്ടാതെ കാര്യം പറയാന്‍ മുഖംമൂടിയൂരി മുട്ടിലിടിച്ചു-പേന.

മുള്ളുണ്ട് മുരിക്കല്ല, കയ്പുണ്ട് കാഞ്ഞിരമല്ല-കയ്പക്ക.

മുള്ളുവേലി പൊളിച്ചു, ചള്ളുവേലി പൊളിച്ചു, മധുരക്കുടം പൊളിച്ചു, മാണിക്യക്കല്ല് കണ്ടു-ചക്ക.

മുള്ളുണ്ട് മുരിക്കല്ല, പാലുണ്ട് പശുവല്ല, വാലുണ്ട് വാനരനല്ല, നൂലുണ്ട് പട്ടമല്ല മുറം നിറച്ചിരുട്ട്-എള്ള്.

മുറം നിറച്ചിരുട്ട്-കിണര്‍.

മുറ്റത്തെ ചെപ്പിനടപ്പില്ല-കിണര്‍.