പൊന്നിന്‍ക്കിണ്ണം ഒഴുകിയൊഴുകി-നദിയില്‍ ചന്ദ്രന്റെ പ്രതിഫലനം.

പോകുമ്പോള്‍ നര, വരുമ്പോള്‍ ചൊറി-പപ്പടം.

പോകുമ്പോള്‍ കുഴഞ്ഞ് കുഴഞ്ഞ്, വരുമ്പോല്‍ കറുമുറു-പപ്പടം.

പോകുമ്പോല്‍ നാലാള്‍ നാലു നിറം, വരുമ്പോല്‍ ഒരു നിറം -മുറുക്കാന്‍.

പോകുമ്പോല്‍ പൊന്നു മണി , വരുമ്പോള്‍ വെള്ളിമണി-നെല്ല് വറുത്ത് മലരാക്കുക.

പ്രതിഷ്ഠയുണ്ട്, പ്രദിക്ഷണമുണ്ട്, നേദ്യമുണ്ട്, ധാരയുണ്ട്, പൂജയില്ല-ചക്ക്.

പൈകുനി ചിത്തിര മാസത്തില്‍ ചെന്തെങ്ങിന്‍ ചെറുകൊച്ചങ്ങ, ചെത്തിയിറക്കി തളികയിലിട്ടാല്‍, തിന്നാന്‍ നല്ല രസം-ആത്തച്ചക്ക.

പ്രതിഷ്ഠയുണ്ട്, പ്രദക്ഷിണമുണ്ട്, നേദ്യമുണ്ട്, ധാരയുണ്ട്, പൂജയില്ല

മക്കളൊക്കെക്കൊല്ലിത്തള്ള-തീപ്പെട്ടി.

മക്കളൊക്കെ വെന്തു ചത്താലും പെറ്റതള്ളയ്ക്കല്ലലില്ല-തീപ്പെട്ടി.

മണിയടിച്ചാല്‍ കൂകി വിളിച്ച് പെരുമ്പാമ്പോടും-തീവണ്ടി.

മണിയടിച്ചാല്‍ മാറാപ്പും ചുമലിലേറ്റി പത്തായിരം പേര്‍ വരവായി-സ്‌കൂള്‍ വിട്ട് കുട്ടികള്‍ പുറത്തു വരിക.

മണിമാല ധരിച്ച ആയിരംകണ്ണന്‍ വിശ്വരൂപമെടുത്ത് കടലില്‍ ചാടി ആയിരം പേരെ അകത്താക്കി-വല വീശുക.

മണ്ടിപ്പെണ്ണ് കയറില്‍ തൂങ്ങി കുണ്ടിലിറങ്ങി-പാള കിണറ്റിലിടുക.

മണ്ണമ്പലത്തില്‍ ആശാരി ചെക്കന്‍ വെളിച്ചപ്പാട്-തൈരു കടയുക.

മണ്ണിനുള്ളില്‍ ഉണ്ണായിയും കുട്ട്യോളും-ചേമ്പ്.

മണ്ണിനുള്ളില്‍ പൊന്നമ്മ-മഞ്ഞള്‍.

മണ്ണിനുള്ളില്‍ പൊന്നുനൂല്-മഞ്ഞള്‍.

മണ്ണിനുള്ളില്‍ പൊന്നെഴുത്താണി-ഞാഞ്ഞുല്‍.

മണ്ണിനുള്ളില്‍ കൊച്ചുരുളി-ചേന.

മണ്ണിനുള്ളില്‍ വെള്ളിയെഴുത്താണി-ശതാവരിക്കിഴങ്ങ്