വരുമ്പോള്‍ മത്തങ്ങ, പോകുമ്പോള്‍ ചേന-മകലം.

വഴിയില്‍ കരഞ്ഞവന്‍ ചന്തയില്‍-ചീര.

വഴിവക്കില്‍ തൂങ്ങും, മലോകരുടെ സുഖദു:ഖങ്ങള്‍ പേറും ഞാന്‍-തപാല്‍പ്പെട്ടി.

വഴിവക്കില്‍ വാ പൊളിച്ചു നില്‍ക്കും കുഞ്ഞേട്ടന്‍, ചെങ്കുപ്പായമിട്ട് വാ പൊളിച്ച് നില്‍ക്കും കുഞ്ഞേട്ടന്‍-തപാല്‍പ്പെട്ടി.

വളാവഞ്ചനും, പറമ്പില്‍ കൂനനും വെള്ളത്തില്‍ കൂനനും കൂട്ടിമുട്ടി-ചെമ്മീന്‍,വാളന്‍പുളി,അരിവാള്‍

വള്ളി വള്ളി ആയിരം വള്ളി വെള്ളത്തിലിട്ടാലൊരു വള്ളി-തലമുടി.

വള്ളി വള്ളി ആയിരം വള്ളി ആദ്യം കറുത്തിട്ട’് പിന്നെ വെളുത്തിട്ട’്-തലമുടി.

വലിച്ചിട്ടും പുറത്തുകയറും നാക്കില്‍ കൊടുക്കും മുക്കണ്ണനെ-ചിരവ.

വലിയൊരു മരവും ചെറിയൊരു ഇലയും കൊക്കരയുള്ളൊരു കായും-പുളിമരം.

വലിയൊരു വയറും പേറി കാറ്റില്‍ പറന്നു നടക്കും ഞാന്‍-ബലൂണ്‍.

വലിയ പറമ്പില്‍ ചെറിയ വെള്ളിത്തളിക-ആകാശത്ത് ചന്ദ്രന്‍.

വലിയ മുത്തശ്ശിയുടെ ഛര്‍ദ്ദില്‍ ചെറിയ മുത്തശ്ശിയുടെ വായില്‍-അരിവാര്‍ക്കുക.

വലിയൊരു വണ്ണന്‍ പുഴുവാണതിനുടെ വാലിന്മേലുണ്ടെല്ലാം മുള്ളും-വഴുതിന.

വാലു രണ്ട്, മൂക്ക് മൂന്ന്, നാക്ക് നാല്, നട കാല് പത്ത് ഞാനാര്-നിലം ഉഴുക.

വാകൊണ്ട് വിതച്ച് ചെവികൊണ്ട് കൊയ്യുക-പറയലും കേള്‍ക്കലും.

വായ മൂടി മുഖത്തടിച്ചാല്‍ കേള്‍ക്കാനിമ്പം-മദ്ദളം.

വായില്ല, നാക്കുണ്ട്,നാക്കില്‍ പല്ലുണ്ട്-ചിരവ.

വാങ്ങുന്നവനുപയോഗമില്ല, ഉപയോഗിക്കുന്നവനറിയുന്നില്ല-ശവപ്പെട്ടി.

വായില്ലാ ഭരണിയില്‍ രണ്ടച്ചാര്‍-മുട്ട.

വായില്ലാത്തവന്‍ വെള്ളം കുടിച്ചു-സ്‌പോഞ്ച്.

വായില്ലാത്തവന്‍ കഞ്ഞി കുടിച്ചു-മുണ്ട്.

വാലില്ലാത്തമ്മയ്ക്ക് വാലുള്ള മക്കള്‍-തവള.