ഒറ്റക്കണ്ണനും ഇരട്ടക്കണ്ണനും മുക്കണ്ണനും കൂടി ചന്തയ്ക്കു പോയി. ഇരട്ടക്കണ്ണന്‍ മാത്രം മടങ്ങി    -അടയ്ക്ക, മനുഷ്യന്‍, നാളികേരം.

ഒറ്റക്കാലന്‍ മന്തുകാലന്‍, നിന്നുതിരിഞ്ഞിട്ടാര്‍പ്പും വിളിയും-     തൈരു കടയുന്നത്.

ഒറ്റക്കാലന്‍ കിളി ഒരു പറ മുട്ടയിട്ടു    -കവുങ്ങ്, അടയ്ക്ക.

ഒറ്റക്കാലനാനയ്ക്കു വയറ്റില്‍ തുമ്പിക്കൈ, അതും മേലോട്ട്-    ചക്ക്.

ഒറ്റക്കാലന്‍ രാജാവിനു ഓടാക്കുതിരകള്‍ രണ്ടുണ്ട്-   കുട.

ഒറ്റത്തടി മരമാണേ, വേരില്ലാ മരമാണേ, തുഞ്ചത്തു കാണ്‍മതെന്തിലയോ പൂവോ?-         കൊടിമരവും കൊടിയും.

ഒരകം നിറച്ചിരുട്ട്-    എള്ള്.

ഒരമ്മ ഒരു നിന്ന് പെറ്റ് പേറു നിര്‍ത്തി   -വാഴ.

ഒരമ്മ എന്നും വെന്തും നീറിയും-  അടുപ്പ്.

ഒരമ്മ കുളിച്ചു വരുമ്പോള്‍ പിന്നില്‍ ആയിരം തുള്ളക്കാര്-    തലമുടി.

ഒരമ്മയുടെ മക്കളെല്ലാം വിറച്ചു വിറച്ച്-   അരയാലില.

ഒരമ്മയുടെ മക്കളെല്ലാം തൊപ്പിക്കാര്‍-    അടയ്ക്ക.

ഒരമ്മയുടെ മക്കളെല്ലാം കൊക്കരെക്കോ-      വാളന്‍പുളി.

ഒരമ്മയ്ക്കു മൂന്നു മുല    -അടുപ്പ്.

ഒരമ്മ നേരം വെളുത്താല്‍ വീടിനു ചുറ്റും മണ്ടി നടക്കും. പിച്ചെക്കൊരു മുക്കിലിരിക്കും-   ചൂല്.

ഒരു കൊമ്പത്തൊരു കുടം ചോര-   ചെമ്പരത്തിപ്പൂവ്.

ഒരു പറ അരിയും തേങ്ങാപ്പൂളും-     നക്ഷത്രങ്ങളും ചന്ദ്രക്കലയും.

ഓടാത്തമ്മയ്ക്കു ഓടും കുട്ടി-    അമ്മിക്കുട്ടി.
ഒരു പറ അരിയും പപ്പടവും-     നക്ഷത്രങ്ങളും ചന്ദ്രനും.

ഒരമ്മ രണ്ടു മുറം വീശി വീശി നടക്കുന്നു-     ആന.

ഒരമ്മ കുളിച്ചു വരുമ്പോള്‍ മൂന്നു മക്കള്‍ രാമനാമം ജപിച്ചിരിക്കു-    അടുപ്പ്.

ഒരമ്മ പെറ്റതെല്ലാം വെള്ളപ്പട്ടാളം-     ചിതല്‍.

ഒരമ്മ ഇരുപത്തിനാല് മണിക്കൂറും കുട പിടിച്ച് കുളിക്കുന്നു     -ആമ്പല്‍.

ഒരമ്മയുടെ മക്കളെല്ലാം കറുത്തപ്പട്ടാളം-     കട്ടുറുമ്പ്.

ഒരമ്മയുടെ മക്കളെല്ലാം മുക്കണ്ണന്മാര്‍-            തേങ്ങ.

ഒരമ്മയുടെ മക്കളെല്ലാം ഒറ്റക്കണ്ണന്മാര്‍-      അടയ്ക്ക

ഒരമ്മയുടെ മക്കളെല്ലാം നരയന്‍മാര്‍-       കുമ്പളങ്ങ.

ഒരമ്മയുടെ മക്കളെല്ലാം പിച്ചാത്തി വീരപ്പന്‍മാര്‍-     മാവില.