അതാ പോകുന്നു, ഒത്തിങ്ങു പിടിച്ചാല്‍ ആയിരം പൊന്‍പണം സമ്മാനം-  കാറ്റ്.

അഴിയെറിഞ്ഞ അമ്പലത്തില്‍ കിളിയിരുന്നു ചിലയ്ക്കുന്നു-    നാവ്.

അലകുമെടഞ്ഞോരമ്പലത്തില്‍ അറിവമ്മേടെ വിളയാട്ടം   -നാവ്.

അവിടെ കണ്ടു, ഇവിടെ പോയി, പിന്നെ മൂക്കിലൊളിച്ചു-     ചൂല്‍.

അവിടെ കുത്തി, ഇവിടെ കുത്തി, അമ്പലം കടത്തി കുത്തി    –ഞാറുനടുന്നത്.

അസ്ഥിയില്ല, തലയില്ല, കൈയ്ക്കു വിരലുകളില്ല, അന്യന്റെ പാദം കൊണ്ടു നടക്കും, മനുഷ്യനെ വിഴുങ്ങും ഭൂതം      -ശവപ്പെട്ടി.

ആറ്റിലൂടെ ഒരു വെള്ളിക്കിണ്ണം ഒഴുകി ഒഴുകി-നദിയില്‍ ചന്ദ്രബിംബത്തിന്റെ പ്രതിഫലനം.

ആയിരം കടലോടി വരുന്ന ചെങ്കുപ്പായക്കാരന്‍ കൂനന്റെ പേരെന്ത്  -ചെമ്മീന്‍.

ആരോടും മല്ലടിക്കും മല്ലന്‍ വെള്ളം കുടിച്ചാല്‍ ചത്തുപോകും –അഗ്നി.

ആയിരം ചാമുണ്ഡിക്കൊരു കോഴി  -വാഴക്കുലയും കുടപ്പനും.

ആയിരം കണ്ണന്‍ ആറ്റില്‍ച്ചാടി- വല.

ആകാശത്തൊരു പഞ്ഞിക്കിടയ്ക്ക-  മേഘം.

ആനപോലുള്ള കറവക്കാരി-  ചക്ക്.

ആഹു ഊഹു മരം കിളിക്കിരിക്കാന്‍ കൊമ്പില്ലാത്ത മരം-  പുക.

ആരും ഇഷ്ടപ്പെടാത്തിഷ്ടം- നഷ്ടം

ആയിരം പൊടിയരി അതിലൊരു തേങ്ങാപ്പൂള്-  നക്ഷത്രങ്ങളും ചന്ദ്രക്കലയും.

ആയിരം തച്ചന്‍മാര്‍ ഞെരങ്ങിപ്പണിത മണപ്പുര-  ചിതല്‍പ്പുറ്റ്.

ആയിരം തിരിയിട്ടു കത്തിച്ച പൊന്‍വിളക്ക് അന്തിയായപ്പോള്‍ അണഞ്ഞുപോയി- സൂര്യന്‍.

ആയിരം പൊടിയരി, അതിലൊരു നെടിയരി- നക്ഷത്രങ്ങളും ചന്ദ്രനും.

ആയിരം തിരിതെറുത്ത് അതിലൊരു വെള്ളിക്കോല്‍-വാഴപ്പിണ്ടി.

ആയിരം പറ അവിലില്‍ ഒരു പൂള് കൊട്ടത്തേങ്ങ- നക്ഷത്രങ്ങളും ചന്ദ്രനും.

ആയിരം മതിലിനുള്ളില്‍ ഒരു വെള്ളിവടി- വാഴപ്പിണ്ടി.

ആയിരം മീന്‍ നീന്തിയിറങ്ങി, അരത്തച്ചന്‍ തടുത്തുനിര്‍ത്തി- അരിവാര്‍ക്കുത്.

ആയിരം വള്ളി, അരുമ വള്ളി, ആറ്റിലി’ാല്‍ ഒറ്റവള്ളി-  തലമുടി.

ആയിരം വള്ളി പെണ്ണുങ്ങള്‍ക്കരുമ വള്ളി- തലമുടി.

ആയിരം തച്ചാന്‍മാര്‍ ചെത്തിപ്പണിത മധുരകൊട്ടാരത്തിന്റെ     പേരെന്ത്-   തേനീച്ചക്കൂട്.

ആരോടും പോരാടും ചൂടന്‍, വെള്ളം കണ്ടാല്‍ പരുങ്ങും-   തീ.

ആറ്റു കന്യക കുങ്കുമത്തളികാഭരണമണിഞ്ഞു-   താമരപ്പൂവ്.

ആല്‍ത്തറയിലെ വെള്ളം വറ്റിയപ്പോള്‍ പൂവാലന്‍ കിളി ചത്തു-  നിലവിളക്കിലെ എണ്ണ വറ്റി തിരി കെടുന്നത്.

ആരും കാണാതെ വരും ആരും കാണാതെ പോകും-   കാറ്റ്.

ആരും നൂളാ നൂറ്റിയിലൂടെ ആളൊരു ചിന്‍ നീണ്ടു കിടക്കും- സൂചി.

ആരും കേറാ മരത്തില്‍ തുഞ്ചത്തെത്തും ഇത്തിരി കുഞ്ഞന്‍-പുളിയുറുമ്പ്.

ആരും പോകാ വഴിയിലൂടെ ഒരു കൊല്ലച്ചെക്കന്‍ പോകും-  അറക്കവാള്‍.

ആളൊരു കുള്ളന്‍, നിലവിളിയൊരമ്പതു കാതും കേള്‍ക്കും-  കതിന.