മുതുകത്തു മുള്ളനും തൊപ്പിക്കാരനും ചന്തയ്ക്കു പോയി-കയ്പക്ക.

മുത്തപ്പന്റെ താടിയില്‍ വട്ടുണ്ണി ഊഞ്ഞാലായി-തക്ലിയില്‍ നൂല്‍ നൂല്‍ക്കുക.

മുള മുകളില്‍ പനവിരിച്ച്-ഓലക്കുട.

മുളയില്‍ കയറി, തെങ്ങില്‍ കയറി ആറ്റില്‍ ചാടി, ആഴം നോക്കി-ചിരട്ടക്കയില്‍ വെള്ളത്തിലിട്ടിളക്കുക.

മുളയും തെങ്ങുമെന്‍ തോഴര്‍-ചിരട്ടക്കയില്‍.

മുള്ളില്ലാത്ത കുറ്റിക്കാട്ടില്‍ എല്ലില്ലാത്ത കുട്ടിയാന-പേന്‍.

മുളമ്പുളിനായരും തേങ്ങപൂളിനായരും കിണറ്റിലിറങ്ങി ചേറെടുത്തു-ചിരട്ടക്കയില്‍.

മുള്ളില്ലാതെ മുള്ളിന് വേലി കെട്ടി-ചെരുപ്പ്.

മുള്ളില്ലാത്ത മീന്‍ നീന്തി നീന്തി-അട്ട.

മൂവരു പെണ്ണുങ്ങള്‍, മുക്കുറ്റി പെണ്ണുങ്ങള്‍ വെയിലു കാണുമ്പോള്‍ വെവ്വേറെ-ആവണക്കിന്‍ക്കായ.

മൂക്ക് മൂന്ന്, നാക്ക് നാല്, നടകാല് പത്ത്-കന്നുപൂട്ടുക.

മൂത്തവന്‍ മുമ്പേ, ഇളയവന്‍ പിമ്പേ-തേങ്ങ ,ഇളനീര്‍.

മൂന്നു കൂട്ടുകാര്‍, പിരിയാത്ത കൂട്ടുകാര്‍ സൂര്യനുദിച്ചാല്‍ വെവ്വേറെ-ആവണക്കിന്‍ക്കായ.

മൂത്തമ്മമാരിരുന്നു വെന്തു നീറുന്നു-അടുപ്പ്.

മൂന്നു കണ്ണിനും കാഴ്ചയില്ലാത്ത ഈ പാവത്തിനെ ചമ്മന്തിയാക്കരുതേ-തേങ്ങ.

മേക്കപ്പിടാത്ത മുഖം-തുറമുഖം

മൂന്ന് കണ്ണുണ്ട്, ഒന്നേ തുറക്കാനാവു, അതു കൊണ്ടും കരയാനേ കഴീയു, കാണാന്‍ വയ്യ- തേങ്ങ.

മൂന്നു കണ്ണുണ്ടെങ്കിലും അന്ധനാണ്-തേങ്ങ.

മൂന്നു കണ്ണനും ഒറ്റ കണ്ണനും ചന്തയ്ക്കു പോയി-തേങ്ങ, അടയ്ക്ക.

മൂന്നില്‍ കൂടി നൂറു കൂട്ടിയാല്‍ നാല്-ചുണ്ണാമ്പ്.

മൂന്നുപേര്‍ രാത്രിയാകാന്‍ പ്രാര്‍ത്ഥിക്കുന്നു, നാലുപേര്‍ നേരം വെളുക്കാന്‍ പ്രാര്‍ത്ഥിക്കുന്നു-വെറ്റില.

മൂവരി പെണ്ണുങ്ങള്‍, മൂത്തോരി പെണ്ണുങ്ങള്‍ പൂവെയില്‍ കാണുമ്പോള്‍ വെവ്വേറെ-ആവണക്കിന്‍ കായ.

മൂന്നുവരി മുവ്വായിരം കടം-കൈതോല.

മൂളുന്നുണ്ട് വണ്ടല്ല, തിരിയുന്നുണ്ട് പമ്പരമല്ല-ചര്‍ക്ക.

മേലാരെപ്പോയതു പാണ്ടിപ്പട്ടാളം, കീഴാകെ പോയതു പാണ്ടിപ്പട്ടാളം, കരക്കടുത്തതും പാണ്ടിപ്പട്ടാളം-വഞ്ചി, മുതല, മത്സ്യം.

മേലെല്ലാം മുള്ളുണ്ട്, മുരിക്കല്ല തലയില്‍ പൂവുണ്ട് പൂവന്‍ കോഴിയല്ല, നാലു പുറവും മുള്ളുവേലിയുണ്ട്, കാരോത്തെത്തൊടിയല്ല-കൈതച്ചക്ക.